Saturday, July 27, 2013

പദനിസ്വനം

പദനിസ്വനം 





കൊഴിഞ്ഞിടുന്നു ആയുസ്സിൻ ഇലകൾ ദിനവും 
മറന്നിടുന്നു ചെയ്തികൾ ഓരോന്നും 
നിലചിടുന്നു കിളികൾ തൻ ഗാനവും
എന്നിട്ടും നിൻ മിഴികൾ മാത്രം തോരാത്തതെന്തേ

ഓമനിച്ചിടാനെന്തേ നീ വന്നില്ല
കാത്തിരുന്നതെന്തേ നീ ഓർത്തില്ലാ
നിന്നിലേക്ക്‌ പകർന്നോരെൻ
സ്നേഹമെന്തിനു നീയിന്നു തട്ടിയെറിഞ്ഞു

കനലുപോൽ നീറുന്ന മനസ്സിന്റെ നൊമ്പരം
എന്തിനു നീയിന്നു ചിരിയിലൊളിപ്പിച്ചു
നീ തന്ന വേദന പ്രിയമെന്നു ചൊന്നാലും
മുറിവേറ്റെൻ ഇടനെഞ്ചു ഒരുവേള പിടഞ്ഞിടും

ഓർമ്മകൾ ഓളങ്ങളായി അലയടിക്കുമ്പോൾ
ഏത് മാളത്തിൽ പോയൊളിച്ചിടും ഞാൻ
പറയാതെയെങ്കിലും തേടുന്നു ഞാൻ നിന്റെ
പദനിസ്വനമെങ്കിലുമൊന്നു കേൾക്കാൻ.....

Thursday, July 25, 2013

ഓർമ്മകൾ ..






ഓർമ്മകൾ ..






ഓർമ്മകൾ ചിതലെടുത്ത വേളയിൽ 
മറവിയെന്ന മഹാവിപത്ത് 
എന്നിലേക്ക് എത്തിനോക്കവേ 
ഏകയായ് അനാഥയായ്
തുഴഞ്ഞിടുന്നു ജീവിതം ...
കാണുവാനും മിണ്ടുവാനും
മറന്നു പോയ നിമിഷത്തെ
അറിയാതെയെങ്കിലും ശപിക്കുന്നു
ഞാൻ വ്യഥാ...
എന്നിലേക്കടുത്ത നിന്
സ്നേഹമാം കരസ്പർശവും
ഇന്നെനിക്ക് മരണത്തിന്റെ തണുപ്പേകിടുന്നു ...

Wednesday, June 26, 2013

നൊസ്റ്റാൽജിയാ













വൈകിട്ട് എന്റെ വീടിനു അടുത്തുള്ള ക്ഷേത്രത്തിൽ പോയി .ചിറക്കടവ് ദേവി ക്ഷേത്രം . എന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെ .മനസിനു ഒരുപാട് സന്തോഷം തോന്നുന്നു . എനിക്ക് 6 വയസ്സ് പ്രായം ഉള്ളപോൾ ആണ് ഞങ്ങൾ ഇവിടെ താമസം ആക്കിയത് .അന്നുമുതൽ എന്റെ കല്യാണ ദിവസം വരെ ഞാൻ സ്ഥിരമായി പോവുന്നതും എന്റെ നിവേദനങ്ങൾ ഒക്കെ സമർപ്പിക്കുന്നതും ചിറക്കടവ് അമ്മയുടെ മുൻപിൽ ആണ് . ഇപ്പോഴും നാട്ടിൽ എത്തിയാൽ ആദ്യം തന്നെ അമ്മയെ ഒന്ന് മുഖം കാണിച്ചില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ് . ഇന്ന് വരെയും ദേവി എന്നെ കൈ വിട്ടിട്ടില്ല . ചെറുതും വലുതും ആയ ഒരുപാട് ആവശ്യങ്ങൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട് .അതെല്ലാം തന്നെ എനിക്ക് സാധിച്ചു തന്നിട്ടുമുണ്ട് . ആവശ്യങ്ങൾ സാധിച്ചു തരുന്നതിനെക്കാൾ ഉപരി അമ്മയോടുള്ള ഭക്തിയാണ് . ഇവിടെ ഉള്ള ഓരോ ആൾക്കാരുടെയും മനസ്സിൽ ഉള്ള ഭക്തി നമുക്ക് കണ്ടറിയാൻ പറ്റുന്നത് തന്നെയാണ് .

നാലഞ്ചു മാസങ്ങൾക്ക് ശേഷമാണ് ഇന്ന് ദീപാരാധന കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത് . നല്ല മഴയായത് കൊണ്ടാവാം തിരക്ക് നന്നേ കുറവായിരുന്നു .എന്നിട്ടും കുറെ പേർ ഉണ്ടായിരുന്നു ക്ഷേത്രത്തിൽ . ദേവിയെ നന്നായി ഒരുക്കിയിട്ടുണ്ടായിരുന്നു . പട്ടുപുടവ ചാർത്തി നിറയെ പൂമാല ഒക്കെ ഇട്ടു അതി സുന്ദരമായി ഒരുക്കിയ ആ വിഗ്രഹത്തിൽ നിന്നും കണ്ണെടുക്കാനെ .തോന്നിയില്ല . ശ്രീകോവിലിനുള്ളിലെ ദീപപ്രഭയാൽ ദേവി വിഗ്രഹത്തിനു തങ്ക തിളക്കം ആയിരുന്നു . തൊഴുതു കഴിഞ്ഞു നോക്കിയപ്പോൾ എനിക്ക് തോന്നി ദേവി എന്നെ നോക്കി പുഞ്ചിരിക്കുകയാണ് എന്ന് . ജീവിതത്തിൽ ഇത് വരെ കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന് ക്ഷേത്രത്തിനു തൊട്ടടുത്ത്‌ താമസിക്കാൻ പറ്റിയത് തന്നെയാണ് .

ദൂരെ താമസിക്കുമ്പോൾ ആണ് നമ്മൾ താമസിച്ച വീട്, അമ്മ ,ബന്ധുക്കൾ ,നാട് ,അമ്പലം ഒക്കെ എത്രത്തോളം നമ്മളെ സ്വാധീനിച്ചിട്ടുന്ടെന്നു മനസിലാകുകയുള്ളൂ . വീട്ടിലെത്തിയപ്പോൾ തന്നെ ശ്വാസം നേരെ വീണു .  . ഇപ്പോൾ എല്ലാം എല്ലാവരും എല്ലാ സന്തോഷങ്ങളും തിരിച്ചു കിട്ടിയ അവസ്ഥയാണ് . മനസ്സ് നിറഞ്ഞു ..

Oru chirikkadha

 കോളേജിലെ റാഗ്ഗിംഗ് ആണ്    സംഭവം  .സാധാരണ അധ്യയന വർഷം തുടങ്ങി ഒന്ന് രണ്ടു മാസം കഴിയുമ്പോഴേക്കും നല്ല കൂട്ട് ആവാറാണ് പതിവ് . എന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു .2005 ൽ ആണ് ഞാൻ  എന്റെ   കോളേജിൽ ബി.എസ് .സി ബയോടെക്നോളജി പഠിക്കാൻ വേണ്ടി അവിടെ എത്തപ്പെട്ടത് ..എത്തിയപ്പോൾ തന്നെ ഞാൻ ഒരു നോട്ടപ്പുള്ളി (കൊലപ്പുള്ളി അല്ലാട്ടോ ) ആയെന്നു പിന്നീടാണ് പിടി കിട്ടിയത് .വീട്ടിൽ മാത്രം ഒരു വില്ലത്തി ആയിരുന്ന എന്നെ ( അല്ലാതെ പാവം ആയിരുന്നു കേട്ടോ :) ) ഇപ്പോഴത്തെ അത്രയും bold ആക്കിയതും എന്റെ സീനീയേര്സ് ആണ് .അതിനു അവരോടെല്ലാം എനിക്ക് നന്ദിയുണ്ട് .

ഇനിയാണ് സംഭവങ്ങൾ ഒക്കെയും നടക്കുന്നത് . വീട്ടിൽ നിന്ന് ഒരിടത്തേക്ക് ,എന്തിനു പറയണം അമ്മ വീട്ടിലേക്ക് പോലും മാറി നിന്നിട്ടില്ലാത്ത എന്നെ കോളേജ് ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനം ഉണ്ടായി .അങ്ങനെ കരഞ്ഞു നിലവിളിച്ചു നിന്ന എന്നെ h .o.d' സർ ന്റെയും , അദ്ദേഹത്തിന്റെ ഭാര്യയായ മിസ്സിന്റെം ഉത്തരവാധിതത്തിൽ ഞാൻ അവിടെ എത്തി .
ഹോസ്റ്റൽ വാർടെൻ എൽസി മിസ്സ്‌ ആയിരുന്നു .അയ്യോ പാവം .ഞങ്ങളുടെ കൂട്ടത്തിൽ വായ തുറന്നു ഒരക്ഷരം മിണ്ടാത്ത ഡോണ യെ പോലും പേടിയായിരുന്നു അന്ന് അവർക്ക് . അപ്പൊ പിന്നെ റാഗിങ്ങ് താരങ്ങളോട് പേടി ഇല്ലാതിരിക്കുമോ അവർക്ക് . 

എനിക്ക് ഭയങ്കര ജാട ആയിരുന്നു എന്നായിരുന്നു എന്റെ സീനിയെര്സിന്റെ 
കണ്ടെത്തൽ .അല്ലെങ്കിലും അല്പം സ്വല്പം ജാട ഇല്ലാത്ത ആൾക്കാർ ഉണ്ടാവോ .ഇനിപ്പോ അതില്ലെങ്കിൽ അവർക്ക് കാര്യമായ എന്തെങ്കിലും കുഴപ്പം കാണും .ഇത് എന്റെ കണ്ടെത്തൽ :P ആദ്യമൊക്കെ എന്നെ എന്നും ബാക്കിയുള്ള കൂട്ടുകാരുടെ കൂടെ പിടിച്ചു നിർത്തി അല്ലറ ചില്ലറ കൊട്ട് ആയിരുന്നു തന്നു കൊണ്ടിരുന്നത് . പിന്നെ പിന്നെ കുടെയുള്ള ചില സന്മനസ്സുള്ളവർ വിചാരിച്ചത് കൊണ്ട് എന്റെ കാര്യത്തിൽ വേഗം തന്നെ ഒരു തീരുമാനം ആയി .അത് വരെ വല്ലപ്പോഴും കിട്ടിക്കൊണ്ടിരുന്നത് എനിക്ക് മാത്രം എന്നും കിട്ടി തുടങ്ങി .സംശയിക്കേണ്ട , തെറിയുടെ അഭിഷേകം തന്നെ .. :( . പാവം ഞാൻ ,ഇതൊക്കെ സഹിച്ചും ക്ഷമിച്ചും നിന്നു . ആരോടും പറയാനും പറ്റില്ലല്ലോ. അമ്മ വിളിക്കുമ്പോൾ പറഞ്ഞാൽ അമ്മക്ക് വിഷമം ആവും എന്ന് വിചാരിച്ചു അമ്മയോട് ഒന്നും പറഞ്ഞില്ല . പാതിരാത്രി 1 മണി വരെ ഒറ്റക്കാലിൽ നില്ക്കാൻ പറഞ്ഞു എന്നെ നിർത്തിയ ഒരു വീര വനിതയെ ഞാൻ ഇന്നും മറന്നിട്ടില്ല . ഇതിനൊക്കെ പുറമേ കോളേജിൽ എത്തിയാൽ ചേച്ചിമാർ ചേട്ടന്മാരോട് പറഞ്ഞു അവിടെന്നു വേറെയും .

ഈ കുരങ്ങന്മാർ ആവട്ടെ പെണ്‍പിള്ളേർ പറഞ്ഞു കൊടുക്കുന്നത് മാത്രം കേട്ട് ജുനിയെര്സ് നെ ചീത്ത പറയാൻ നടക്കുന്ന ചക്കര മുത്തുകളും .ഹാാാാ. കുറെ പേരുടെ തല തള്ളിപോട്ടികാൻ ഒക്കെ എനിക്ക് തോന്നീട്ടുണ്ട് .പിന്നെ ഞാൻ കോളേജിൽ ഒരു പാവം ആയിരുന്നത് കൊണ്ട് അവരൊക്കെ രക്ഷപെട്ടു .,ഞാനും ( ജയിലിൽ പോവാതെ ) .എന്തായാലും വിജയകരമായി 1 വർഷം അടിപിടിയായി മുന്നോട്ടു പോയി .അപ്പോഴേക്കും എന്റെ പ്രിയപ്പെട്ട സുവിന ചേച്ചി കോഴ്സ് കഴിഞ്ഞു പോയി.അത് ഒരു സങ്കടം ആയിരുന്നു .ആ ഹോസ്റ്റൽ ലെ എന്റെ ആകെയൊരു ആശ്വാസം സുവിനേച്ചി ആയിരുന്നു . പക്ഷെ ഒരു സന്തോഷം പിന്നെയുമുണ്ടായി ചേച്ചി അവിടെ തന്നെ പി.ജി 'ചെയ്യാൻ വേണ്ടി വന്നു . :) . അപ്പോഴേക്കും തെറ്റിധാരണ ഒക്കെ മാറി കുറച്ച പേർ എന്റെ കൂട്ടത്തിലും വന്നു .

പിന്നെ പിന്നെ പാവം ആയിരുന്ന ഞാൻ നല്ല ഒരു വില്ലത്തി ആയി അവിടെയും .എന്നെ പിടിച്ചു നിർത്തി വഴക്ക് പറഞ്ഞിരുന്ന്വർക്കെല്ലാം ഞാനും തിരിച്ചു ചെറുതായി കൊടുത്തു തുടങ്ങി . എനിക്ക് എന്റെ ഷാജി സർ ഉം ,മിനി മിസ്സ്‌ ഉം എല്ലാ സപ്പോർട്ടും തന്നു .അപ്പോഴേക്കും അടുത്ത അധ്യയന വർഷം ആയി പുതിയ ഇരകളെയും കാത്തു അവർ നിന്നു ,എന്റെ സിനിയെര്സ് .എന്റെ ഭാഗ്യവും അവര്ടെ നിര്ഭാഗ്യവും വന്നതെല്ലാം നല്ല പുപ്പുലികൾ തന്നെയായിരുന്നു.അതോടെ ആദ്യത്തെ ലിസ്റ്റിൽ നിന്നും ഞാൻ രക്ഷപെട്ടു .പിന്നെയും പഴയ കഥ തുടർന്നു .കഥാപാത്രങ്ങൾ മാത്രം മാറി . പക്ഷെ അപ്പോഴേക്കും വേറെ ഒരു മാറ്റവും അവിടെ സംഭവിച്ചു ,മിണ്ടാത്ത എൽസി മിസ്സും മിണ്ടി തുടങ്ങി :D . 

അന്നും ഇന്നും നല്ല വ്യക്തിത്വം കാണിച്ച 2 പേർ ആ കോളേജിൽ ഉണ്ടായിരുന്നു ,അവരെ വിട്ടു പോയാൽ ശരി ആവില്ലല്ലോ ,അവരാണ് SUVINA AJAY CHALIL & VISHNU RAJENDRAN . അന്നും ഇന്നും നല്ല കൂട്ടുകാർ ആയി ഈ രണ്ടു പേർ എന്നോടൊപ്പം ഉണ്ട് . എന്നെ മനസിലാക്കിയ എന്റെ സുവിനേച്ചിയും വിഷ്ണു ചേട്ടനും .

പിൻതുടരുന്ന മുഖങ്ങൾ

തികച്ചും ഓർക്കാപ്പുറത്ത് ആയിരുന്നു എന്റെ അച്ഛൻ എന്നെയും അമ്മയെയും വിട്ടു പോയത് . ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത ഒരു സത്യം ആയിരുന്നു അത്.മരണം എന്ന മഹാസത്യം ..ഇതു പോലെയൊരു മഴക്കാലം ആയിരുന്നു . എല്ലാ അച്ചന്മാരെ പോലെ തന്നെ എന്റെ അച്ഛനും ഏറ്റവും പ്രിയപ്പെട്ടവർ ഞാനും എന്റെ അമ്മയും തന്നെയായിരുന്നു . അച്ഛൻ അമ്മ ഞാൻ അടങ്ങുന്ന ഒരു കുഞ്ഞു കുടുംബം ആയിരുന്നു ഞങ്ങളുടേതും . ഒറ്റ മകൾ ആയതു കൊണ്ടാവാം എന്റെ എല്ലാ കുഞ്ഞു കുഞ്ഞു വാശികളും ശാട്യങ്ങളും അച്ഛൻ അനുവദിച്ചു തരുമായിരുന്നു .

2004 ജൂണ്‍ 23 നു ആണ് എന്റെ അച്ഛനെ ഞങ്ങളിൽ നിന്നും തട്ടിപ്പറിച്ചു കൊണ്ട് മരണം പോയത് .ഇത് 9 വർഷം ആവുകയാണ് . ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം ജീവിച്ചിരിക്കുന്നില്ല എന്നത് . അച്ഛന്റെ ശരീരം ഞങ്ങളോടൊപ്പം ഇല്ല,പക്ഷെ ആ മനസ്സ് എല്ലായ്പ്പോഴും കൂടെയുണ്ട് . അത് പലപ്പോഴും അറിയുന്നും ഉണ്ട് . ചിലപ്പോൾ ചില കാര്യങ്ങൾക്കു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ,മനസ്സിൽ അച്ഛനെ ഓർക്കുമ്പോൾ നല്ല തീരുമാനങ്ങൾ തന്നെ എടുക്കാൻ മനസ്സും ധൈര്യവും കിട്ടാറുണ്ട് . എന്റെ എല്ലാ നന്മകൾക്കും അച്ഛന്റെ അനുഗ്രഹം ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു .എല്ലാം കണ്ടും കേട്ടും അറിഞ്ഞും എന്റെ തന്നെ നിഴലായി എപ്പോഴും എന്റെ അച്ഛൻ എന്നോടൊപ്പം ഉണ്ട് .അത് എന്നും അങ്ങനെ തന്നെയാവണേ എന്ന് പ്രാർഥിക്കുകയാണ് .. പുറത്ത് നന്നായി മഴ പെയ്തു തിമിർക്കുന്നു . അച്ഛന്റെ ഓർമകളും മനസ്സിൽ നിറയുന്നു ...ഇപ്പോൾ മനസ്സിലാക്കുന്നു നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് നമ്മിൽ ഉണ്ടാക്കുന്ന വേദന കാലത്തിനു മായ്ക്കാവുന്നതിലും അപ്പുറം ആണെന്ന് ..

എന്നെ ഇത് എഴുതുവാൻ പ്രേരിപ്പിച്ചത്  ഈ സ്റ്റാറ്റസ് ആണ് .ഒരുപാട് വേദനിപ്പിച്ച ഒരു സ്റ്റാറ്റസ് ..

" മരണത്തിനു ശേഷവും നമ്മളെ പിൻതുടരുന്ന ഒരുപാട് മുഖങ്ങളുണ്ട്
ചില പേരുകൾ കേൾക്കുമ്പോൾ ഉള്ളിലിപ്പോഴും ഒരു മരവിപ്പുണ്ട് .
ചില നേരങ്ങളിൽ യാദൃശികമായി അവർ നമ്മളിലേയ്ക്ക് കടെന്നെത്തും ! "
 

Wednesday, June 19, 2013

മാമ്പഴക്കാലം










ഈ മാങ്ങയുടെ ഒക്കെ ഒരു കാര്യമേ ..പണ്ട് വീട്ടിൽ നിന്ന സമയത്ത് ഇതിനൊക്കെ ഒരു മതിപ്പും ഇല്ലായിരുന്നു ..അവിടുന്നൊക്കെ പെട്ടിയും പ്രമാണവും എടുത്തു ഇവിടെ പാണ്ടി നാട്ടിൽ വന്നപ്പോൾ മാങ്ങക്കൊക്കെ സ്വർണത്തിന്റെ വിലയും കൊടുക്കണം .,പിന്നെ കടിച്ചു നോക്കിയിട്ട് വാങ്ങാനും പറ്റില്ലല്ലോ ..എന്തൊരു നിറമാണ് പക്ഷെ പുളിച്ചിട്ടു നമ്മുടെ പല്ല് വരെ ഇളക്കി കളയാൻ തോന്നും :( . ഇന്നലെ രാവിലെ അമ്മ വിളിച്ചപ്പോൾ പറയുന്നത് കേട്ടു പറമ്പിലെ മാവിൽ ന്നു പഴുത്ത മാങ്ങ വീഴുന്നുണ്ടെന്ന് മഴയത്ത്. കൊതിച്ചിരിക്കുവായിരുന്നു ഇന്നലെ മുഴുവനും .വാങ്ങി വച്ചിരിക്കുനതിനെ കുറിച്ച് ഓർത്തപ്പോൾ ഉള്ള കൊതിയും പോയി ...

അങ്ങനെയിരിക്കെ ഇന്നലെ ഞങ്ങളുടെ ചക്കോത്താ ( രുക്മിണി ആന്റി ) കുറച്ചു മാമ്പഴം തന്നു ,നമ്മുടെ വൈലോപ്പിള്ളി മാഷ്‌ പറഞ്ഞ അതേ മാമ്പഴം .എന്താ സ്വാദ് .!!! ഉറങ്ങാൻ കിടന്നിട്ടും ഈ മാങ്ങയുടെ ഓർമയായിരുന്നു.,അത് കൊണ്ട് രാത്രി 1 മണിയായപ്പോ എന്നീട് 2 മാമ്പഴം കഴിച്ചു ..നന്ദിയുണ്ട് ചക്കോത്താ നന്ദിയുണ്ട് .ചക്കോത്ത കേട്ടിരുന്നെങ്കിൽ പറഞ്ഞേനെ നട്ടപാതിരാത്രിക്കാ പെണ്ണിന്റെ ഒരു നന്ദിയെന്നു ..ഹാ എന്തായാലും കഴിക്കാനുള്ളത് കഴിച്ചു .

അപ്പോഴാ ഞാൻ ഓർക്കുന്നത് ഞങ്ങളുടെ ഹൌസ് ഓണർ
ഇടയ്ക്കിടെ പറയാറുണ്ട് ഇത് രണ്ടു കോടി രൂപയുടെ മൂല്യമുള്ള സ്ഥലം ആണെന്ന് ..ഇതൊക്കെ കെട്ടിയിട്ടിട്ട് യു .എസ്സിൽ പോവാതെ ഇത്ര വിലപിടിപ്പുള്ള സ്ഥലത്ത് കുറച്ചു മാവോ ,പേര മരമോ ഒക്കെ നാട്ടു പിടിപ്പിച്ചുടായിരുന്നോ .,ഒന്നുമില്ലെങ്കിലും വരുന്ന വാടകക്കാർക്ക് എങ്കിലും പ്രയോജനം ഉണ്ടായേനെ .ഇത് വെറുതെ കുറച്ചു മുല്ലയും , കനകാംബരവും ഒക്കെ കാട് പോലെ നാട്ടു വളര്ത്തി ...പക്ഷെ ഒരു കാര്യം ഉണ്ട് കേട്ടോ ,ഇവിടെ വെള്ളത്തിനും ഒന്നും ഒരു ക്ഷാമവും ഇല്ല .അതാണ്‌ ഏറ്റവും വലിയ കാര്യം .ബാക്കിയുള്ള ഫ്ലാറ്റിൽ ഉള്ളവർ എല്ലാം വെള്ളത്തിന്‌ വേണ്ടി തെണ്ടി നടക്കുമ്പോൾ ഞങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും ഇവിടെ ഇല്ലാട്ടോ .

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം അല്ലെ..ഹൌസ് ഓണർ കേട്ടാൽ പറഞ്ഞേനെ വേണ്ടെങ്കിൽ വേറെവിടെയെങ്കിലും പൊക്കോളാൻ ...കുഴപ്പമില്ല ,ഇത് പോലെ മാമ്പഴം പോലെ മനസുള്ള ഒരു ഹൌസ് ഓണർ നെ കിട്ടിയത് മഹാഭാഗ്യം എന്ന് കരുതിക്കൊണ്ട് ഇരിക്കാം .അത്ര തന്നെ ....
 

Saturday, June 15, 2013

എന്റെ ചെമ്പകം

എന്റെ ചെമ്പകം


നാട്ടിലെ എന്റെ വീട്ടു പറമ്പിൽ ഒരു ചെമ്പകമുണ്ട് ..സന്ധ്യക്ക്‌ പൂക്കുന്ന ആ ചെമ്പകത്തിൻ പരിമളം ആ പരിസരമാകെയുണ്ടാവും .അടര്ന്നു വീണ ചെമ്പക പൂക്കൾ ഞാൻ സൂക്ഷിച്ചു വയ്ക്കുമായിരുന്നു .എന്തൊരു സുഗന്ധമാനെന്നോ അതിനു .പൂക്കൾ നിലത്തു വീഴുന്നത് എടുക്കാൻ വേണ്ടി ഞാൻ ചെമ്പകചോട്ടിൽ ചെന്ന് നിക്കുമായിരുന്നു ,അപ്പോൾ എന്റെ അമ്മയും അമ്മൂമയും പറയുമായിരുന്നു ; സന്ധ്യക്ക്‌ ഇഴജന്തുക്കൾ ഇറങ്ങുന്ന സമയമാണ് കുട്ടി മുറ്റതിങ്ങനെ നിക്കാതെന്ന് . എനിക്ക് ഇന്നും ഓർമയുണ്ട് ആ കാലമൊക്കെയും ..എന്തൊരു രസമായിരുന്നു അന്നൊക്കെ .പേടിയോ ഭയമോ ഒന്നുമില്ലാത്ത കാലം .ഇപ്പോഴാണെങ്കിൽ എവ്ടെയെങ്കിലും ഒരു പാമ്പ്‌ എന്നോ മറ്റോ കേട്ടാലെ പേടിയാണ് താനും .

എത്ര തരത്തിലുള്ള ചെടികളും പൂക്കളും ആയിരുന്നെന്നോ എന്റെ വീട്ടു മുറ്റത്ത് നിന്നിരുന്നത് ..ഒരുപാട് ചിത്രശലഭങ്ങളും കുഞ്ഞു കിളികളും ഒക്കെ ചേർന്ന് ഒരു നല്ല പൂന്തോട്ടം തന്നെയുണ്ടായിരുന്നു അവിടെ .വീടിനു അടുത്ത് തന്നെ ഒരു ഭദ്രകാളി ക്ഷേത്രവും .ദിവസവും ക്ഷേത്രത്തിൽ പോവുമായിരുന്നു ഞാൻ .ഒരുപാട് സ്നേഹമുള്ള കൂട്ടുകാരും നാട്ടുകാരും ഒക്കെയുണ്ടാര്ന്നു എനിക്കവിടെ ..
അമ്മയെ വിളിച്ചപ്പോൾ കേട്ടു നാട്ടില നല്ല മഴയാണെന്നു ..ഇവിടെ ആവട്ടെ പേരുദോഷം തീര്ക്കാൻ വേണ്ടി പോലും ഒന്ന് പെയ്യുന്നില്ല മഴ ..കഷ്ടം !!!
വീട്ടിൽ നിന്ന് ഒരുപാട് ദൂരെ താമസിക്കേണ്ടി വരുമ്പോളാണ് നമുക്ക് എല്ലാവരും എത്ര പ്രിയപ്പെട്ടത് ആയിരുന്നു എന്ന് മനസിലാവുന്നത് . ഇന്ന് ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ പോയപ്പോൾ വഴിവക്കിൽ നിക്കുന്ന ഒരു ചെമ്പക മരം കണ്ടപ്പോൾ ഇതൊക്കെയാണ് എനിക്ക് ഓർമ വന്നത് ...അമ്മ ,അമ്മമ്മ എല്ലാവരെയും കാണാനും എന്റെ വീട്ടിലെ ചെമ്പകം പൂത്തു നില്ക്കുന്നത് കാണാനും ഒക്കെ അതിയായ ആഗ്രഹം തോന്നുന്നു.....

Monday, May 27, 2013

വിളക്കിലെക്കടുക്കും പ്രാണിയെ പോലെ അന്ത്യത്തി ലേക്ക് പറക്കുന്നോരായുസ്സിൻ  ശുഭയാത്ര ....

Thursday, May 23, 2013

ന്യൂ ജെനറേഷൻ അമ്മയ്ക്ക്

ന്യൂ ജെനറേഷൻ  അമ്മയ്ക്ക് 

 
വെ റുക്കല്ലേ  ശപിക്കല്ലേ എന്നെ നീ പേറീട്ടു
വേണ്ടെന്നു വയ്ക്കല്ലേ  അമ്മ തൻ ഓമലെ 

അമ്മിഞ്ഞപ്പാൽ നീ എനിക്കേകണെ  
അമ്മയ്ക്ക് കിട്ടിയ സൗഭാഗ്യമൊക്കെയും 
എന്നിലും ചൊരിയണേ എന്നുടെ പൊന്നമ്മേ 

പിച്ചവച്ചു നടത്തീടുവാൻ എന്നൊപ്പം വേണം നീ 
ഉണ്ണാനും ഉറങ്ങാനും എന്നൊപ്പം  വേണം നീ 
കളിപ്പാനും  ചിരിപ്പാനും  എന്നൊപ്പം  വേണം നീ 

നിന്നുടെ ലാളന കേട്ടു  വളരണം 
നിന്നുടെ താരാട്ട്  കേട്ടുറങ്ങീടണം 

എന്നിലെ എന്നെ ഞാനാക്കി  മാറ്റുവാൻ 
എപ്പോഴും എന്നുടെ കുടെയുണ്ടാവണം 

അമ്മ തൻ വാത്സല്യം ഏറ്റു  വളര്ന്നിടാൻ 
ഞാനും കൊതിക്കുന്നു അത്രമേലത്രമേൽ ....

Saturday, May 18, 2013

വിധി ........

വെറും ഒരു തർക്കത്തിനോ  അവകാശങ്ങൾക്കോ   വേണ്ടി നിക്കാതെ സുവർണ അവിടെ നിന്നും ഇറങ്ങി...ഇനി എങ്ങോട്ട് ? അത് ഒരു ചോദ്യം മാത്രമായി അവൾക്കു .തന്നെ മനസിലാക്കുന്ന ഒരേയൊരാൾ തന്റെ പ്രസാദേട്ടൻ  മാത്രമായിരുന്നു...അത് ഇനി ഒരു ഓർമ  മാത്രം ..കോലോത്തെ പയ്യനായ  ശിവപ്രസാദിനെ സ്നേഹിച്ചു  മംഗലം  ചെയ്തു എന്നാ ഒരു തെറ്റെ നായര് തറവാട്ടിൽ ജനിച്ച സുവർണ്ണ  ചെയ്തിട്ടുള്ളൂ .അമ്മാവന്മാരുടെ എല്ലാം എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് പ്രസാദ്‌ സുവർണ്ണയുടെ കഴുത്തിൽ താലി ചാർത്തിയത് .4 വര്ഷം സുഖമായും സന്തോഷമായും കഴിഞ്ഞു പോയി .ഇതിനിടയിൽ ഒരു ബൈക്ക് വാങി ശിവപ്രസാദ് ..ഇപ്പൊ ഇതിന്റെ ആവശ്യം ഉണ്ടോ പ്രസാദേട്ടാ എന്നാ സുവർണ്ണയുടെ   ചോദ്യത്തിനു ഒരു ചിരിയോടെ പ്രസാദ് പറഞ്ഞു ,നമുക്ക് എവ്ടെക്കെങ്കിലും അടുതൊന്നു പോവാൻ വേണ്ടി മാത്രമാണ് ഇതു .എ പ്പോഴും അമ്മാമമാര്ടെ വണ്ടി വേണ്ടല്ലോ  എന്നാണ് പ്രസാദ് ചിന്തിച്ചത് .വരാനുള്ളത് വഴിയിൽ  തങ്ങില്ലല്ലോ,അത് തന്നെ സംഭവിച്ചു .പ്രസാദ് പോയ ബൈക്കി ൽ  ഒരു ബസിടിച്ചു .3 ദിവസം അത്യാഹിത വിഭാഗത്തിൽ കിടന്നു .കോലോത്തെ  കാര്യസ്ഥൻ  വാര്യര് അമ്മാവൻ  മാത്രമാണ് അവിടെ ഒരു സഹായത്തിനായി അവള്ക്കുണ്ടയിരുന്നത്.വീട്ടുകാരെ  എതിര്തുകൊണ്ടുള്ള കല്യാണം ആയതോണ്ട് അവളുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല.മൂന്നാം ദിവസം ഉച്ചയോടെ പ്രസാദ്‌ അവളോട്  വിട പറഞ്ഞു .ദൈവവും മനുഷ്യരും  ആരും നീതി കാണിച്ചില്ല .



ചടങ്ങുകൾ എല്ലാം കഴിഞ്ഞു വേഗം തന്നെ.ആരെയും കാത്തു നിക്കാനുണ്ടായിരുന്നി ല്ല..ഇനി ഇവളെ എന്ത് ചെയ്യണം എന്നായി പിന്നത്തെ അവിടുത്തെ ചിന്താവിഷയം.ആര്ക്കും ആ അമ്മയും കുഞ്ഞും അവിടെ നിക്കുനതിനോടു  യോജിപ്പുണ്ടായിരുന്നില്ല .അവസാനം എല്ലാ ചര്ച്ചകള്ക്കും ഒടുവിൽ വല്യമ്മാമ പറഞ്ഞു എന്താ എടുക്കാനുള്ള തെന്നു  വച്ചാൽ  എടുത്തിട്ട് ഇറങ്ങിക്കോളുക .എതിർത്ത് ഒരു വാക് പോലും പറയാൻ  കഴിയാതെ കിഴക്കേ കോവിലകത്തിന്റെ പടിപ്പുര ഇറങ്ങുമ്പോൾ ഒരു   കൈയിൽ   3 വയസ്സ് മാത്രം ഉള്ള  മകൾ ശിവാനിയും   മറു കൈയിൽ  മാറി യുടുക്കാനുള്ള  തുണിയും.ആദ്യം കിട്ടിയ ബസിൽ തന്നെ അവൾ കയറി..എങ്ങോട്റെക്കെന്നു ഒരു ഗ്രാഹ്യവും ഇല്ല.ജനാല സീറ്റിൽ തന്നെ ശിവാനി സ്ഥാനം പിടിച്ചു .അവൾ പുറം കാഴ്ചകൾ ആസ്വദി ക്കുകയാണെന്ന് സുവർണക്ക് അറിയാം .

.നേരം സന്ധ്യയാവാറായി ,രാവിലെ മുതൽ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ല .ശിവാനിക്ക് വിശ ക്കുന്നുന്ടെന്നു  അറിയാം ,പക്ഷെ അവൾ ഒന്നും ചോദിച്ചില്ല .കാഴ്ചകൾ കണ്ടു മടുതിട്ടാവണം ശിവാനി ഉറങ്ങി പോയി.അമ്മയുടെ തോളിലേക്ക് ചാരി ഒന്നും അറിയാതെ അവൾ ഉറക്കമാണ് .അവള്ടെ മുടിയിഴകൾ തഴുകിയിരിക്കവെ സുവർണയും ചെറുതായൊന്നു മയങ്ങി.പെട്ടെന്ന് എന്തോ ബഹളം  കേട്ട് അവൾ ഉണര്ന്നു .അവിടെ ഒരു ചെറിയ പെണ്‍ കുട്ടി , കഷ്ടിച്ച് ശിവാനിയുടെ അതെ പ്രായം .., കുറേ  ആളുകള് ചേർന്ന് അവളെ തല്ലുന്നു .പ്രായം ചെന്ന ഒരു സ്ത്രീ  അവരെയൊക്കെ പിടിച്ചു മാറ്റീ .,ആ പെണ്‍കുട്ടിയെ  അവരിൽ  നിന്നും മോചിപ്പിച്ചു .അവസാന സ്റ്റോപ്പ്‌ എത്തി .കണ്ടക്ടർ പറഞ്ഞു വേഗം വേഗം ഇറങ്ങു .ആലോചനയിൽ നിന്നും സുവർണ്ണ ഉണര്ന്നു ,അവിടെ ഇറങ്ങി അവൾ ശിവാനിയെയും കൊണ്ട്  അവള്ടെ  അർത്ഥമില്ലാത്ത യാത്രയിലേക്ക് .സുവർണ്ണയെയും ശിവനിയെയും ആ സ്ത്രീ  വണ്ടിയിൽ നിന്ന് ഇറങ്ങുംബോഴേ ശ്രദ്ധിച്ചിരുന്നു .എവ്ടെയോ കണ്ടു മറന്ന മുഖം .

പക്ഷെ ദൈവം മറ്റൊരു രൂപത്തിൽ അഥവാ ആച്ചിയമ്മയുടെ രൂപത്തിൽ 
അവൾക്കു സഹായമയെത്തി .ആച്ചിയമ്മ ,അതാണ് അറയ്ക്കൽ  റംല താത്തയുടെ  വിളിപ്പേര് .ഭക്ഷണo  കിട്ടാതെയും അലച്ചിലിന്റെയും ക്ഷീണത്താൽ ഒരു തുള്ളി നീര് പോലും കിട്ടാത്ത സർക്കാർ  പൈപ്പിന്റെ ചുവട്ടിലിരുന്ന  അമ്മയെയും കുഞ്ഞി നെയും  ആച്ചിയമ്മ തന്റെ  വീടിലേക്കു ലേക്ക് കൂട്ടി. വലിയ ആ വീട്ടിൽ ആച്ചിയമ്മയും അവര്ക്ക് കൂട്ടായി  വേലക്കാരി  സരോജവും ആണുള്ളത് .ഒരു മകനുള്ളതാവട്ടെ   കുടുംബത്തോടെ വിദേശത്താണ് താനും .  ആച്ചിയമ്മക്ക്   സുലൈമാന്റെ വാപ്പ യുടെയും  ആച്ചി യമ്മയുടെയും പെൻഷൻ  കിട്ടും..പോരാത്തതിനു പറമ്പിലും വയലിലും ആയി കുറച്ചു കൃഷിയും നടത്തുന്നുണ്ട് .നിക്കാഹിനു ശേഷം സുലൈമാനും ഭാര്യയും അവരുടെ 2 കുട്ട്യോളും ദുബായിലാണ് .2 വർഷം  കൂടുമ്പോൾ ഒന്ന് വരും അത്ര തന്നെ.ആച്ചിയമ്മക്ക് കൂട്ട് സരോജം മതി .


കുട്ടി ഒന്ന് പോയി കുളിച്ചു വരൂ ,അതിനു ശേഷം വല്ലതും കഴിച്ചിട്ടാവാം ബാകി സംസാരം ഒക്കെ ,ആച്ചിയമ്മ  പറഞ്ഞു .അവര്ക്കുള്ള മുറി കാട്ടിക്കൊടുക്കാൻ സരോജതിനെ ഏൽപിച്ചു .എന്തിനാ  ആച്ചിയമ്മേ  ആരാ എന്താണെന്നൊന്നും അറിയാത്ത  ഒരുത്തിയെ വീടിലേക്ക്‌ കൂടിയതെന്നുള്ള സരോജതിന്റെ കുറ്റപ്പെടുത്തൽ അവർ കേട്ടില്ലെന്നു നടിച്ചു കൊണ്ട് പറഞ്ഞു,സരോജം അവര്ക്ക് രണ്ടാള്ക്കും കഴിക്കാനുള്ളത് എടുത്തു  വയ്ക്കൂ . ആച്ചിയമ്മയ്ക്ക് ആ കുട്ട്യോളോട് എന്തോ ഒരു ആത്മബന്ധം തോന്നി .എവ്ടെയോ കണ്ടു മറന്ന മുഖം .

കുളിയൊക്കെ കഴിഞ്ഞു സുവർണയും  ശിവാനിയും എത്തി.ഒന്ന് തല നനച്ചപ്പോൾ തന്നെ പകുതി  ക്ഷീണം അവള്ടെ മുഖത്ത് നിന്നും നീങ്ങി .സരോജം രണ്ടു പേര്ക്കും കഴിക്കാൻ വിളമ്പി.ആച്ചിയമ്മ അവരുടെ അടുത്തിരുന്നു.ശിവാനി  കഞ്ഞി വളരെ ആര്ത്തിയോടെ കഴിക്കുനത് കണ്ടു ആചിയമ്മ  പറഞ്ഞു ഇനിയും തരാം മോൾക്ക്‌ വിസപ്പു മാറും വരെയെന്നു .സുവർണ്ണയ്ക്ക് വിസപ്പുണ്ടാർന്നെങ്കിൽ കൂടെ കഴിക്കാൻ മനസ് വന്നില്ല .അവൾ കൈ കുടഞ്ഞു എണീറ്റ്‌ .എന്തെ മതിയക്ക്യോ ന്നു  ആച്ചിയമ്മയുടെ ചോദ്യത്തിനു  അവൾ ഒന്ന് മൂളികൊണ്ട്  ഉത്തരം നല്കി .സുവർണ്ണയെ  കുറിച്ച് കൂടുതൽ അറിയാൻ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും നാളെയാവട്ടെയെന്നു  സ്വയം പറഞ്ഞു കൊണ്ട് ആച്ചിയമ്മ  അവര്ക്കുള്ള  മുറി കാണിച്ചു കൊടുത്തു.

രാത്രി നന്നായി ഉറങ്ങി സുവർണ്ണ .ഒരുപാടു നാളുകള്ക്ക് ശേഷമുള്ള  ഒരു നീണ്ട നിദ്രയാണ് . താനും കുഞ്ഞുമെന്ന് പറഞ്ഞാൽ ജീവനേക്കാൾ ഏറെ സ്നേഹിച്ച തന്റെ  പ്രസാദേട്ടന്റെ  മരണത്തിനു ശേഷമുള്ള എല്ലാം മറന്നുള്ള ഉറക്കം .അതിരാവിലെ തന്നെ ആച്ചിയമ്മ ഉണര്ന്നു. കുട്ട്യോൾ ഉണര്ന്നില്ലെയെന്നു സരോജതിനോടു  ആരാഞ്ഞു ,ഇത് വരെ ഇല്ലെന്നു അവൾ മറുപടിയും  കൊടുത്തു.7 മണിയായപ്പോഴേക്കും സുവർണ്ണ  ഉണര്ന്നു കുളി കഴിഞ്ഞെത്തി .സരോജതിനെ സഹായിക്കാനായി ഒപ്പം കൂടി 
.അപോഴെക്കും ആച്ചിയമ്മ  പ്രഭാത സവാരി കഴിഞ്ഞെത്തി .അവർ അവളോട ആദ്യം ചായ എടുത്തു കഴിക്കു എന്നിടവം ന്നു പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.


തിരികെ വന്നപ്പോൾ കിയിൽ ഒരു  ഡയറിയും ,അതിൽ ഒരു പഴയ മങ്ങി ദ്രവിച്ച ഫോട്ടോയുമായാണ് ആച്ചിയമ്മ  വന്നത്.അവർ അത്  സുവർണ്ണ യുടെ കൈയിൽ  കൊടുത്തു .അത്  നോക്കിയതും സുവർ ണ്ണ  ഏങ്ങി ഏങ്ങി കരഞ്ഞു. അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടി ..താൻ 5 വയസ്സ് വരെ ഉമ്മാ എന്ന് വിളിച്ചു നടന്നതും ,അമ്മക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഉമ്മയെ ഇട്ടു പോവാൻ വിസമ്മതിച്ചു കരഞ്ഞതും ഒക്കെ അവർ ഓർത്തു .ഉമ്മ  ഉണ്ടാക്കി  തന്നിട്ടുള്ള സ്വാദേറിയ വിഭവങ്ങളും, ഉമ്മ തന്നെ തയ്ച്ചു തന്ന കുഞ്ഞുടുപ്പുകളും ഒക്കെ അവൾ ഓർത്തു .ആദ്യമൊക്കെ കത്തിലൂടെയും മറ്റും  ഓർത്ത  കൂട്ടുകാ രിമാർ പിന്നീടെപ്പോഴോ മറന്നു തുടങ്ങി.ഉമ്മാ ന്നു വിളിച്ചു കൊണ്ട് സുവർണ്ണ   ആച്ചിയമ്മയെ കെട്ടിപിടിച്ചു .. ആച്ചി യമ്മ സുവർണ്ണ യെ  ചേര്ത്തുപിടിച്ചു കൊണ്ട് പറഞ്ഞു നീ അവൾ തന്നെ എന്റെ പ്രിയ കൂടുകാരി  ലീലയുടെ മകൾ ..എന്റെ മകൾ ....ഇനി ഇവിടെ എന്റെയൊപ്പം കഴിയാൻ വേണ്ടി ദൈവം ഇവിടെ എത്തിച്ചവൾ . വിധി അവളെ അവിടെ എത്തിച്ചു .












Tuesday, May 14, 2013

മഴ

അത് ഒരു വർഷകാലം  ആയിരുന്നു ,2004  ജൂണ്‍ മാസം 24 ,ബുധനാഴ്ച ആയിരുന്നു . മഴ എന്നും അവൾക്കു  പ്രിയപ്പെട്ടതായിരുന്നു.അല്ലെങ്കിൽ  ആർക്കാണ്‌  മഴയെ ഇഷ്ടം അല്ലാത്തത്.ജീവിതത്തിൽ എല്ലാം ,ഉണ്ടായിരുന്നു സുഖം സന്തോഷം ഒക്കെയും ..,അച്ഛൻ ,അമ്മ, മുത്തശ്ശി ,പിന്നെ അവളും . ചെറിയ കുടുംബം സന്തുഷ്ട കുടുംബം.ബന്ധങ്ങൾക്ക്  ഒരുപാട് മൂല്യം കൊടുക്കുന്ന ഒരു സാധാരണ  കുടുംബം .ഏക മകള ആയതിനാൽ ഒരുപാട് കൊഞ്ചിചുo ലാളിച്ചും ഒക്കെയാണ് അവളെ വളർത്തിയത് .


എന്നത്തേയും പോലെ അന്നും രാവി ലെ  തന്നെ  അവളും   സ്കൂളിൽ പോവാൻ ഇറങ്ങി .അപ്പോൾ അച്ഛൻ ഉമ്മറത്ത്‌ നിന്ന് കാറു  കഴുകുകയായിരുന്നു . അച്ഛാ ഞാൻ പോയിട്ട് വരട്ടെന്നു ചോദിച്ചു. ശരി   മോളെ പോയി വരൂ  ന്ന്  പറഞ്ഞു .മഴക്കാറ്  ഉണ്ടായിരുന്നു അവൾ ഇറങ്ങുമ്പോൾ ,പക്ഷെ മഴ പെയ്തില്ല  . കൂട്ടുകാരിയായ നീതുവിനോടൊപ്പം അവളും സ്കൂളിൽ എത്തി . എന്തെന്ന്  ,അറിയില്ല മനസിന്‌ ഒരു സന്തോഷം അവൾക്ക് തോന്നീല്ലാ . 

 ഉച്ച വരെ എങ്ങനെയൊക്കെയോ പോയി .ഉച്ചക്ക്  ആദ്യത്തെ ക്ലാസ്സ്‌,മിനി ടീചെർടെ ഹിന്ദി യാണ് .പഠിപ്പിൽ ഏറെ മിടുക്കിയര്ന്ന അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു അവർക്ക് .ക്ലാസ്സിൽ ആകെ ഇരുട്ട് പടര്ന്നു ,മഴ വരാൻ ആണെന്ന് തോന്നുന്നു കുട്ട്യോളെ ,ഇന്ന് ഇനി ഞൻ പറഞ്ഞാൽ ഒന്നും നിങ്ങള്ക്ക് കേൾക്കില്ല .നമുക്ക് പഠനം നാലെയാകം എന്ന് പറഞ്ഞു കൊണ്ട് മിനി ടീച്ചർ  കുശലാന്ന്വേഷണം  തുടങ്ങി .അപ്പോഴാണ് പ്യൂണ്‍ സത്യൻ ചേട്ടൻ  പ്ലസ്‌ 2 B ക്ലാസ്സിലേക്ക് വന്നത്. എന്തോ രഹസ്യമായി  ടീച്ചറോട്‌  പറഞ്ഞു .എന്തോ വലിയ കാര്യം ആണെന്ന് എല്ലാവര്ക്കും മനസിലായി .പെട്ടെന്ന് ടീച്ചർ  അവളോടു പറഞ്ഞു , ചേച്ചി വന്നിട്ടുണ്ട് മോൾ വേഗം ബാഗുമെടുത്ത്‌ പൊയ്കോളാൻ .അവൾ ആകെ പരിഭ്രമിച്ചു .വേഗം തന്നെ അവള്ടെ പുഷ്റ്റകമെല്ലം എടുത്തു കൊണ്ട് അവൾ ഇറങ്ങി .ചേച്ചി  എന്ന് പറഞ്ഞാൽ വളരെ അടുത്ത ബന്ധു ആണ് ,കുടെപ്പിറ പ്പു അല്ല .


എന്താ രശ്മി  ചേച്ചി  കാര്യം ,എന്തിനാ എന്നെ വിളിക്കാൻ വനതെന്നു ചോദിച്ചിട്ട് ചേച്ചി ഒന്നും പറഞ്ഞില്ല.അപ്പോഴേക്കും ചെറുതായി മഴ പെയ്യുവാൻ തുടങ്ങി. വീട്ടില് എത്തിയപ്പോൾ മുറ്റത്തു  ചെറുതായി ആളുകള് ഉണ്ട്,ബാഗും വലിച്ചെറിഞ്ഞു അവൾ നേരെ അകത്തേക്ക് ഓടി ,അമ്മേ  ന്ന്  വിളിച്ചു കൊണ്ട് .ആരും ഒന്നും പറയുന്നില്ല.മുത്തശ്ശി അമ്മയുടെ ഒപ്പം ഇരിപ്പുണ്ട് .രണ്ടു പേരും  ജീവശവം  പോലെ ഇരിക്കുന്നു.അച്ഛനെ അവി ടെ എങ്ങും കാണുന്നില്ല .എവിടെ എന്റെ അച്ഛൻ എനിക്കെന്റെ അച്ഛനെ കാണണം എന്ന് പറഞ്ഞു അവൾ ബഹളം കൂട്ടാൻ തുടങ്ങി.ഏതോ ഒരു ബന്ധു അവളോടായി പറഞ്ഞു ദേവൂട്ടി  ,അച്ഛൻ ഊണിനു ശേഷം ഒന്ന് മയങ്ങാൻ കിടന്നതാ ,അച്ഛന് ചെറിയ ഒരു നെഞ്ച് വേദന ഉണ്ടായി ,.ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് ,പോയിട്ടുണ്ട് .അമ്മാവനും മറ്റും അവടെ അച്ഛന് കൂട്ടി നുണ്ട്  എന്ന് . അവൾ അത് വിശ്വസിച്ചു.അച്ഛന്റെ അടുത്തേക്ക് പോണമെന്ന് അവൾ വാശി പിടിച്ചു.അപ്പോഴാണ് മുറ്റത്ത്‌  റ്റാർപ  വലിച്ചു കെട്ടുന്നത് അവൾ കണ്ടത്.അച്ഛാ ന്നു വിളിച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങി ഓടി .അപ്പോഴേക്കും അവള്ടെ സങ്കടത്തിനൊപ്പം മഴ അണ 
പൊട്ടിയൊഴുകി .അവള്ടെ കണ്ണീരും മഴ പോലെ പെയ്തിറങ്ങി....



ഒന്നും പറയാതെ മരണവും മഴയും നമ്മളെ തേടിയെത്തും .പക്ഷെ ഇഷ്ടമുള്ളവരുടെ വേര്പാടിന്റെ വേദന അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.മകളോട്  ഒരു വാക് പോലും പറയാതെ പോയ  അച്ഛനും , അച്ഛനെ അവസാനം ആയി ഒന്ന് കാണാൻ പറ്റാത്ത മകളും ,മഴ  എല്ലാം മായ്കും എന്ന് പറയാറുണ്ട്,പക്ഷെ ജീവിതത്തിൽ ഉണ്ടാവുന്ന വേര്പാട് വിരഹം അതൊക്കെ മായ്ക്കാൻ മഴയ്ക്ക് കഴിയുമൊ. എപ്പൊഴും ദുഖത്തിനും മഴക്കും സാമ്യം ഉണ്ട്. ഇപ്പോഴും മഴ വരുമ്പോൾ അവൾക്കു ഭയം  ആണ്, അവളിൽ  നിന്നും  പ്രിയപെട്ടവരെ തുടച്ചു നീക്കരുതേയെന്ന  പ്രാർത്ഥന ആണ്. 










Monday, May 13, 2013

ഫേസ്ബുക്ക്‌

രാവിലെ  8 മണിക്ക് ഉണര്ന്നു ,പല്ല് പോലും തേക്കാതെ ലാപ് ടോപും  എടുത്തു കട്ടിലിലേക് തന്നെ ചാഞ്ഞു കൊണ്ട് ഇന്നലെ രാത്രി 2 മണിക്ക് ഉറങ്ങാൻ കിടന്നതിനു ശേഷമുള്ള  അപ്ഡേ ട്സ്  പരതികൊണ്ട് അഞ്ജന  .മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ,ഇന്നലെ അപ്‌ലോഡ്‌ ചെയ്ത സ്റ്റാറ്റസ് നു കിട്ടിയ ലൈക് സും  കംമെന്റ്സ്ലും ആണ് ശ്രദ്ധ  മുഴുവനും .അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ .കോണ്‍വെന്റിൽ നിന്നുള്ള പഠനം .ആവശ്യത്തിനു അല്ലാ ആവശ്യത്തിലധികം  പണം .എഞ്ചിനീയറിംഗ് നു ശേഷം ബംഗ്ലൂരിൽ നല്ല ഒരു ജോലി .ഇതൊക്കെ ധാരാളം ആണ് .ഫേസ് ബുക്ക് നോക്കി ഇരുന്നു നേരം പോയത് അറിഞ്ഞില്ല .സമയം 9.30 .  10 മണിക്ക് ഓഫീസിൽ  .,ഏതാനം ഇതിനിടയിൽ വേണം കുളിയും ,ജപവും എല്ലാം .ജപം ഒന്നും ഇലലൂരു പ്രാസത്തിനു വേണ്ടി പറഞ്ഞതാണ്‌.എന്തായാലും വേഗം തന്നെ എല്ലാം കഴിഞ്ഞു ഓഫീസിൽ എത്തി.നമസ്തേ ന്നു പറഞ്ഞു ലാപ്ടോപ് തുറന്നു ഫേസ് ബുക്ക് ഒന്ന് നോക്കി ..ഈ അര മണിക്കൂർ കൊണ്ട് അതിൽ എന്തെങ്കിലും സംഭവിച്ചാലോ.ഒന്നുമില്ല..ആശ്വാസം .


അഞ്ജന ജോലികിടയിലും അസ്വസ്തയാണ് ,ബോസ്സ് മുൻപിൽ നികുനത് കൊണ്ട് ഒന്ന് നോകാനും  പറ്റുന്നില്ല .പുറത്തുള്ള അധികം ആണ്‍ പെണ് സൌഹൃധങ്ങളും  ഇങ്ങനെയാണ് .ഒരു പ്രാവശ്യം ഓണ്‍ലൈനിൽ കണ്ടില്ലെങ്കിൽ വാടിപോവുന്നവ..ഹോ  ഭാഗ്യം ബോസ്സ് പോയി.വേഗം തന്നെ തന്റെ ഫസിബുക് തുറന്നു കുറെ ചാറ്റ് മെസ്സേജ്കൾ  .,എല്ലാരും ഇപോ ബിസി ആയി .ഇടയ്ക്കു   സൂരജിനെ കിട്ടി...ചാറ്റ് തുടങ്ങിയ ഉടനെ തന്നെ അമ്മ വിളിക്കുന്നു നാട്ടിൽ നിന്ന് ..2 പ്രാവശ്യം വിളിച്ചു വച്ച് .എടുത്തില്ല.ഇവടെ തിരക്കല്ലേ ..അമ്മ വീണ്ടും വിളിക്കുന്നു ,  " 2 ദി വ്സായല്ലോ മോളെ വിളിച്ചിട്ട് ,നിന്നെ വിളിച്ചാലും എടുക്കില്ല,നീ തിരിച്ചു വിളിക്കാരും ഇല്ലാലോ .,എന്താ നിനക്ക് പറ്റിയത്"    .കേള്ക്കാനും സമയം ഇല്ല അവള്ക്ക് .,ചട്ടിങ്ങിനു ഇടയിൽ  ശ ല്യം ആയി അമ്മയും .അവൾ പറഞ്ഞു " അമ്മെ ഞൻ ഇപോ ഒരു മീറ്റിംഗിൽ ആണ് കഴിയുമ്പോൾ അങ്ങോട .വിളിക്കാം ."


അമ്മ വിളിച്ച കാര്യം അവൾ  പോയി ..ജോലി തിരകിൽ ആയിരുന്നല്ലോ.എങ്ങനെ മറക്കതിരിക്കും .മാസങ്ങള്ക്ക് ശേഷം ഉള്ള ഒരു ശനിയാഴ്ച  ഉച്ച തിരിഞ്ഞു സർകീടൊക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോഴാണ് അറിഞ്ഞത് അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ആണെന്ന  വിവരം പറയാൻ ആയിരുന്നു അമ്മ വിളിച്ചതെന്ന് .മകളെ ഒരു നോക്ക് കണ്ടിട്ട് ഒന്നും പറയാനാവാതെ ആ കണ്ണടഞ്ഞു . 



എവിടെ തിരിഞ്ഞാലും ഫേസ്ബുക്ക്  ,ആരെ നോക്കിയാലും ഫേസ്ബുക്ക് .മാറ്റം നല്ലത് തന്നെ പക്ഷെ ജോലിക്കിടയിലും പഠിപ്പിനിടയിലും ഇത്   വരേണ്ട കാര്യമുണ്ടോ .ഇപ്പോഴത്തെ മലയാളികൾ എല്ലാവരും ഫേസ് ബുകിൽ ആണ്  നേരവും കാലവും ഒന്നും നോക്കാതെ തന്നെ ..പെറ്റ മ്മക്കും ജനിപ്പിച്ച അച്ഛനും   ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും നേരം ഇല്ലാത്ത മക്കൾ ,ഒരിറ്റു സ്നേഹം കൊടുക്കാൻ സമയം കിട്ടാത്ത മക്കൾ .പടിപ്പി ച്ചു വളർ ത്തി  വലുതാക്കിയ അപ്പനെയും അമ്മയെയും ഒരു വാക്ക് കൊണ്ട് പോലും സ്നേഹിക്കാൻ അറിയാത്ത പാവം ഫേസ് ബുകിയന്സ് .

Sunday, May 12, 2013

" അമ്മ "


ഇന്നും ഒരു  മദേർസ്  ഡേ ആണ് ..അങ്ങനെ ഒരു പ്രത്യേക ദിവസം ഉണ്ടോ നമ്മുടെ അമ്മക്ക് ,എനിക്ക് അങ്ങനെ തോന്നുനില്ല ..എല്ലാ ദിവസവും അമ്മയെ ഒര്ക്കാൻ  പറ്റാരില്ലെ ..അതോ ഒരു ദിവസം കല്പിച്ചു തന്നതിന്റെ അന്ന് മാത്രമേ ഓർ ക്കാ രുള്ളോ ..രാവിലെ ഉണരുന്നതും ,അത് പോലെ തന്നെ രാത്രി ഉറങ്ങുന്നതും ഭൂമി  എന്നാ അമ്മയിലെക്കാന് ,സർവ്വം  ക്ഷമയായ അമ്മ.,എല്ലാ ജീവജാലങ്ങളുടെയും അമ്മ ....

ഒന്ന്  വീണാലും അത് പോലെ ഒന്ന് നിവര്ന്നാലും തന്നെ നമ്മൾ എല്ലാരും വിളിക്കുന്നതു  അമ്മെ എന്നല്ലേ ,അപ്പൊ പിന്നെ ഓരോ വാക്കി ലും ശ്വാസത്തിലും അമ്മയെ അല്ലെ നമ്മൾ ഒര്ക്കുനത് 
പിന്നെ ആരെ കാണിക്കുവാൻ വേണ്ടിയാണു ഒരു പ്രത്യേക ദിവസം ...കഷ്ടം തോന്നുന്നു നമ്മുടെ നാടിന്റെയും  സംസ്കാരത്തിന്റെയും മാറ്റങ്ങളെ കുറിച്ച് ഒര്കുമ്പോൾ തന്നെ ...എവ്ടെയയിരുന്നാലും ഒരു നേരം സ്വന്തം മാതാവിനെ ഒര്ക്കാത്ത മക്കൾ ഉണ്ടാവോ ..ആര്ക്കറിയാം അല്ലെ ...


എന്തായാലും എനിക്ക് തോന്നിയ കാര്യം ഞൻ ഇവടെ കുറിച്ചിട്ടു ..നിങ്ങള്ക്ക് എങ്ങനെ തോന്നും എന്ത് തോന്നും എന്ന് എനിക്കറിയില്ല...ഇതെഴുതുമ്പോഴും ഞൻ എന്റെ അമ്മയെ ഓര്ക്കുന്നു..ആ അമ്മയുടെ മകളായതിൽ  അഭിമാനിക്കുന്നു...